21.3.11

അവിചാരിതം

----------------
ചില ജീവിതങ്ങൾ
നമ്മുടെയൊക്കെ
ജീവിതത്തിനു കുറുകെ
അവിചാരിതമായി
വന്ന് പെടുമ്പോഴായിരിക്കും
ഒറ്റ നിമിഷം കൊണ്ട്
കുറേയേറെ ജീവിതങ്ങൾ
പലതായി ചിതറിപ്പോകുന്നത്.
-----------------------

12.3.11

മഴ

മഴ മഴയെന്ന്
പുറത്ത് ചാടിയപ്പോഴാണ്
കുട കുട,
പോപ്പിക്കുടയില്ലല്ലോയെന്ന്
നനഞ്ഞലിഞ്ഞത്.

ചേമ്പിലക്കുട തിരഞ്ഞ്
ഫുട്ട്പാത്തിലൂടെ
ശിഖരങ്ങള്‍
വെട്ടിയൊതുക്കി
ആകാശത്തോളമുയര്‍ന്ന
ഗോപുരങ്ങള്‍ക്കിടയിലൂടെ
നൂലിഴകളിറക്കി
ഊടും പാവുമിട്ട
മഴപ്പുതപ്പിന്റെ
നനുത്ത തണുപ്പിൽ
മഴ വെള്ളം കാലെറ്റിച്ച്
പടക്കം പൊട്ടിച്ചു.

കുടയെടുക്കാതെ
മഴ കൊണ്ടതിന്
“ഈ കുട്ടിക്കിതെന്തിന്റെ
കേടാ, പനി പിടിക്കൂലോ ഈശ്വരാ”
എന്ന് അമ്മ കോലായില്‍
തോര്‍ത്തും പിടിച്ച് നില്പുണ്ടാകും
അച്ഛന്‍ വഴക്കു പറയും, ഉറപ്പ്
എബ്രഹാം വൈദ്യരുടെ
പച്ചമരുന്നിന്റെ മണമുള്ള,
ഉണങ്ങിയ പല വേരുകളടക്കി വെച്ച
വൈദ്യഷാപ്പിലേക്കുള്ള
പോക്കില്‍ പരമേട്ടന്റെ
കടയില്‍ നിന്നച്ഛന്‍
വാങ്ങിത്തരുന്ന സുഖിയന്റെ
മണവും രുചിയും
വീണ്ടുമൊരു മഴ കൊള്ളാന്‍ പ്രേരിപ്പിക്കും

ചേമ്പിലയും, സുഖിയനും
പച്ച മരുന്നിന്റെ മണവും
ഓര്‍ത്ത് ക്ലിനിക്കിന്റെ
വരാന്തയിലിരിക്കുമ്പോള്‍
അമ്മ പല്ല് പോയ മോണയും ചവച്ച്
പീളകെട്ടിയ കണ്ണിനുമേല്‍
കൈവെച്ച്
മഴ പെയ്യൂലോ, ചെക്കന്‍
കുടയെടുത്തിട്ടില്ലല്ലോയെന്ന്
വഴിയിലേക്ക് നോക്കിയിരിപ്പുണ്ടാകും.

അച്ഛന്‍, ദാ എന്നെ തൊട്ടിരിപ്പുണ്ട്
പൊള്ളുന്ന നെറ്റിയില്‍
കൈചേര്‍ത്തൊരു മഴയുടെ തണുപ്പ് തന്ന്
ചുമക്കുമ്പോള്‍
പുറം തടവിക്കൊണ്ട്..

നിങ്ങള്‍ക്ക് കാണാത്തതോ?
അത്,
നിങ്ങളെന്റെ അച്ഛനെ
മുന്‍പ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.

മഴ

വായിക്കുക..

http://www.saikatham.com/Malayalam-Poem-Ramachandran-Vettikkattu.php
ഇവിടെ..



.......................
.............................
........................
.........................

അച്ഛന്‍, ദാ എന്നെ തൊട്ടിരിപ്പുണ്ട്
പൊള്ളുന്ന നെറ്റിയില്‍
കൈചേര്‍ത്തൊരു മഴയുടെ തണുപ്പ് തന്ന്
ചുമക്കുമ്പോള്‍
പുറം തടവിക്കൊണ്ട്..

നിങ്ങള്‍ക്ക് കാണാത്തതോ?
അത്,
നിങ്ങളെന്റെ അച്ഛനെ
മുന്‍പ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.

6.3.11

ഞാൻ

------------
എത്രതവണ
മരിച്ചിട്ടുണ്ടെന്നറിയാമോ.
എന്നിട്ടും
ഓരോ പുന:ർജ്ജന്മത്തിലും
ആ പഴയ ഞാൻ തന്നെ.
----