----------------
ചില ജീവിതങ്ങൾ
നമ്മുടെയൊക്കെ
ജീവിതത്തിനു കുറുകെ
അവിചാരിതമായി
വന്ന് പെടുമ്പോഴായിരിക്കും
ഒറ്റ നിമിഷം കൊണ്ട്
കുറേയേറെ ജീവിതങ്ങൾ
പലതായി ചിതറിപ്പോകുന്നത്.
-----------------------
ഞാനിവിടെയുണ്ട്, നീ തനിച്ചാക്കിപ്പോയിടത്ത്. ഒറ്റപ്പെട്ട് പോയെന്നെപ്പോഴെങ്കിലും തോന്നിയാലൊന്ന് തിരിഞ്ഞ് നോക്കുക, ഞാനിവിടെത്തന്നെയുണ്ട്..
മഴ മഴയെന്ന്പുറത്ത് ചാടിയപ്പോഴാണ്കുട കുട,പോപ്പിക്കുടയില്ലല്ലോയെന്ന്നനഞ്ഞലിഞ്ഞത്.ചേമ്പിലക്കുട തിരഞ്ഞ്ഫുട്ട്പാത്തിലൂടെശിഖരങ്ങള്വെട്ടിയൊതുക്കിആകാശത്തോളമുയര്ന്നഗോപുരങ്ങള്ക്കിടയിലൂടെനൂലിഴകളിറക്കിഊടും പാവുമിട്ടമഴപ്പുതപ്പിന്റെനനുത്ത തണുപ്പിൽമഴ വെള്ളം കാലെറ്റിച്ച്പടക്കം പൊട്ടിച്ചു.കുടയെടുക്കാതെമഴ കൊണ്ടതിന്“ഈ കുട്ടിക്കിതെന്തിന്റെകേടാ, പനി പിടിക്കൂലോ ഈശ്വരാ”എന്ന് അമ്മ കോലായില്തോര്ത്തും പിടിച്ച് നില്പുണ്ടാകുംഅച്ഛന് വഴക്കു പറയും, ഉറപ്പ്എബ്രഹാം വൈദ്യരുടെപച്ചമരുന്നിന്റെ മണമുള്ള,ഉണങ്ങിയ പല വേരുകളടക്കി വെച്ചവൈദ്യഷാപ്പിലേക്കുള്ളപോക്കില് പരമേട്ടന്റെകടയില് നിന്നച്ഛന്വാങ്ങിത്തരുന്ന സുഖിയന്റെമണവും രുചിയുംവീണ്ടുമൊരു മഴ കൊള്ളാന്‍ പ്രേരിപ്പിക്കുംചേമ്പിലയും, സുഖിയനുംപച്ച മരുന്നിന്റെ മണവുംഓര്ത്ത് ക്ലിനിക്കിന്റെവരാന്തയിലിരിക്കുമ്പോള്അമ്മ പല്ല് പോയ മോണയും ചവച്ച്പീളകെട്ടിയ കണ്ണിനുമേല്കൈവെച്ച്മഴ പെയ്യൂലോ, ചെക്കന്കുടയെടുത്തിട്ടില്ലല്ലോയെന്ന്വഴിയിലേക്ക് നോക്കിയിരിപ്പുണ്ടാകും.അച്ഛന്‍, ദാ എന്നെ തൊട്ടിരിപ്പുണ്ട്പൊള്ളുന്ന നെറ്റിയില്കൈചേര്ത്തൊരു മഴയുടെ തണുപ്പ് തന്ന്ചുമക്കുമ്പോള്പുറം തടവിക്കൊണ്ട്..നിങ്ങള്‍ക്ക് കാണാത്തതോ?അത്,നിങ്ങളെന്റെ അച്ഛനെമുന്പ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.
അച്ഛന്‍, ദാ എന്നെ തൊട്ടിരിപ്പുണ്ട്പൊള്ളുന്ന നെറ്റിയില്കൈചേര്ത്തൊരു മഴയുടെ തണുപ്പ് തന്ന്ചുമക്കുമ്പോള്പുറം തടവിക്കൊണ്ട്..നിങ്ങള്‍ക്ക് കാണാത്തതോ?അത്,നിങ്ങളെന്റെ അച്ഛനെമുന്പ് കണ്ടിട്ടില്ലാത്തത് കൊണ്ടാണ്.