21.11.09

വീടുകള്‍ കരയാറുണ്ടോ????


കരയുന്ന വീടുകള്‍

മഞ്ഞും മഴയും വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍
ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.
--------
http://thambivn.blogspot.com/2011/07/blog-post.html

23 വാ‍യനക്കാര്‍ പറയുന്നു:

പകല്‍കിനാവന്‍ | daYdreaMer said...

ഗംഭീരം...!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ബൂലോക കവിതയില്‍ ആദ്യ പോസ്റ്റ്.

കുഴൂര്‍ വില്‍‌സണ്‍ said...

രാമചന്ദ്രന്‍ വെട്ടിക്കാടിന്റെ പുതിയ കവിതകള്‍ ശരിക്കും അതിന്റെ വഴി കണ്ടെത്തുന്നുണ്ട്.

കവിത ബൂലോകത്തോളും ഭൂമിമലയാളത്തോളം വളരട്ടെ/


ബൂലോക കവിതയിലേക്ക് സ്വാഗതം

കുമാരന്‍ | kumaran said...

ഓര്‍മ്മകളില്‍ ചികഞ്ഞ്
വിങ്ങുന്നുണ്ടായിരിക്കും,
ശബ്ദമടക്കി കരയുന്നുണ്ടാകും
ഉപേക്ഷിക്കപ്പെട്ട വീടുകളും.

നല്ല വരികള്‍.

നജൂസ്‌ said...

ആര്‍ത്ത്‌ നിലവിളിക്കുക തന്നെയാവും.

കാപ്പിലാന്‍ said...

:(

Melethil said...

നന്നായി മാഷേ

Sreedevi said...

വീടുകള്‍ സംസാരിക്കും എന്ന് മുന്‍പെവിടെയോ വായിച്ചതു ഓര്‍മ്മിപ്പിച്ചു ഈ വരികള്‍..നന്നായി ..

Thallasseri said...

വെറും വായനക്കപ്പുറത്തേക്ക്‌ കൊണ്ടുപോവുന്ന വരികള്‍.

Deepa Bijo Alexander said...

വീടെന്നും കാത്തിരിക്കും...വിട്ടു പോകുന്നത്‌..പൊളിച്ചു കളയുന്നത്‌ ഒക്കെ അതിലൊരിക്കൽ താമസിച്ചിരുന്നവർ തന്നെയല്ലേ.....

ജിക്കൂസ് ! said...

മാഷെ ഒരായിരം ആശംസകള്‍..........................

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

വല്ലാണ്ട് വല്ലാതായീ...

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാംനന്നായിട്ടുണ്ട്

വികടശിരോമണി said...

എവിടെയോ ഒന്നു വിങ്ങുന്നുണ്ട്,രാമചന്ദ്രാ.അടുത്തകാലത്ത് കണ്ട തന്റെ സഫലമായ ശ്രമങ്ങളിൽ ഒന്നാണിത്.

കലാം said...

കണ്ടു കണ്ടങ്ങിരിക്കെ,
രാമചന്ദ്രന്റെ കവിത വളരുന്നു.
ആശംസകള്‍!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്നായി,
ആശംസകള്‍

ചന്ദ്രകാന്തം said...

വിട്ടുപോകുന്ന വീടുകള്‍ ദേഹത്തിന്റേയും ദേഹിയുടേയും ബാക്കികളെന്നു തന്നെ കരുതണം.

മുറിച്ചുമാറ്റുന്ന നഖമോ മുടിയോ പോലെയോ, ഉപേക്ഷിയ്ക്കുന്ന ഒരു കുപ്പായം പോലെയോ അല്ല; അതിലുമെത്രയോ കൂടുതലായിത്തന്നെ.

son of dust said...

ഡാ നീ കേട്ടതല്ലേ , കേൾപിച്ചതുമല്ലേ

അഭിജിത്ത് മടിക്കുന്ന് said...

വെട്ടിക്കാടിന്റെ മനസ്സില്‍ ഇനിയും വീടുകളും മണ്ണും മരവുമെല്ലാം കരയട്ടെ!!!
അവയ്ക്കും ജീവിതം ഉണ്ടാകുന്നത് എഴുത്തുകാരന്റെ മനസ്സില്‍ മാത്രമല്ലേ ഏട്ടാ.
പുതിയ വീടെടുത്താല്‍ പറയണേ.
;-)

k.madhavikutty. said...

നന്നായി.ഇനിയും മുന്നോട്ട് ..

ഹാരിസ്‌ എടവന said...

വായിക്കും തോറും
കവിത നിറയുന്നു
എന്നിലും
എന്റെ വീട്ടിലും

jayanEvoor said...

മഞ്ഞും മഴയും
വെയിലുമേറ്റ്
കുമ്മായക്കൂട്ടുകള്‍
അടര്‍ന്ന് വീഴുമ്പോള്‍...

എന്റെ പഴയ വീട് ഓര്‍മ്മ വന്നു!
നല്ല രചന.

പാവത്താൻ said...

നന്നായിട്ടുണ്ട്..ഒരു മുള്ളു പോലെ എവിടെയൊക്കെയോ ഉടക്കി മുറിവേല്‍പ്പിച്ച് നീറ്റുന്നു.


17.11.09

അച്ഛന്‍


--------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

9.11.09

സൌഹൃദം

നമ്മളാദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നുവോ?

ഉവ്വെടാ ഉവ്വ്.
നമ്മുടെയുള്ളില്‍ പെയ്തിരുന്ന
സങ്കടങ്ങള്‍ക്ക്
ഒരേ നനവായിരുന്നു.
മഴനൂലിലന്ന് കോര്‍ത്തതാവാം
നമ്മുടെയീ സൌഹൃദം.

ഇത്രയടുത്തിട്ടും എനിക്ക്
നിന്നെ വായിക്കാനാവുന്നില്ല
എത്ര ഭാഷയിലേക്ക്
എത്ര വാക്കിലേക്ക്
എത്ര മരങ്ങളിലേക്ക്
വിവര്‍ത്തനം ചെയ്താലായിരിക്കും
നിന്നെയൊന്ന് വ്യാഖ്യാനിക്കാനാവുകയെന്ന്
അത്ഭുതപ്പെടാറുണ്ട്.

ഒറ്റക്കൊരു മരം
മരുഭൂമിയില്‍ നില്‍ക്കുന്നത് കണ്ടാല്‍
അത് നീ തന്നെയെന്നുറച്ച്
ഉച്ചത്തില്‍ കൂക്കി വിളിക്കും.

തമാശയല്ലെടാ,
ആ മരങ്ങള്‍ക്ക് എന്നെയിപ്പോള്‍
തിരിച്ചറിയാം,
നീയറിയുന്ന പോലെ.

ഇത്തിരി നേരം ഒന്നിരുന്ന്
കൊച്ച് വര്‍ത്താനോം
പറഞ്ഞിട്ട് പോകാടായെന്ന്
ചില്ലയാട്ടി വിളിക്കും.

പിന്നെ, പിന്നെയെന്ന്
വിട്ട് പോരുമ്പോള്‍
എന്നെ ഒറ്റക്കാക്കി പോകുന്നോയെന്ന്
പരിഭവപ്പെടും.

എനിക്ക് നിന്നെപ്പോലെ
ഉറച്ച് നില്‍ക്കാനിത്തിരി മണ്ണും
കൈ വീശാനാകാശവും
ഇല്ലല്ലോയെന്ന്
നിറയുന്ന കണ്ണുകള്‍
നീ കാണല്ലേയെന്ന്
കാലുകള്‍ക്ക് വേഗം കൂട്ടും.

അല്ലെടാ, പറിച്ച് നടുമ്പോള്‍
വിട്ട് പോന്ന
പൊട്ടിയ വേരുകള്‍ക്കിന്നും
വേദനിക്കുന്നുണ്ടാകുമോ?
പറ്റിപ്പിടിച്ച് കൂടെപ്പോന്ന
മണ്ണിന്റെ നനവാകുമോ
പൊള്ളുന്ന ഈ മണലിലും
നമ്മെ കൂട്ടിയിണക്കുന്നത്?
------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.